പയ്യോളി: തലയ്ക്ക് വെട്ടേറ്റ യുവതിയുടെ വീട്ടുകാർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. കൊളാവിപ്പാലം കൊളാവിയിൽ ലിഷ, ഇവരുടെ അമ്മ ബേബി കമലം എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. നവംബർ 28 ന് പുലർച്ചെ മൂന്നര മണിക്കാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്വന്തം സ്ഥലത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ ലിഷയുടെ തലയിൽ മൺവെട്ടി കൊണ്ട് വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലിഷയുടെ പരാതിയിൽ ഏഴുപേർക്കെതിരേയും കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ പയ്യോളി കോടതിയിൽ നൽകിയ ഹർജിയിൽ സ്ഥലത്ത് മറ്റാരും പ്രവേശിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഷിജു കൊളാവി, ഷൈബി ചെറിയാവി, സലീഷ് ചെറിയാവി, രജി ചെറിയാവി, ലിജിൻ വിശ്വ, ബൈജു കൊളാവിയിൽ, ഷിജി പനയുള്ളതിൽ എന്നിവർക്കതിരെയാണ് കേസ്. റോഡ് വെട്ടുന്നതിനെ ചൊല്ലി മൂന്നുവർഷമായി നിലനിൽക്കുന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |