തിരുവനന്തപുരം: സഹകരണ സംഘങ്ങളിലും സ്ഥാപനങ്ങളിലും ക്രമക്കേട് നടന്നാൽ ഉടനടി
പൊലീസ് കേസെടുപ്പിക്കാനുള്ള നടപടികളെടുക്കണമെന്ന് നിർദ്ദേശിച്ച് സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ .
. ക്രമക്കേട് കണ്ടാൽ ഏഴ് ദിവസത്തിനുള്ളിൽ ജില്ലാ പരിധിയുള്ള സഹകരണസ്ഥാപനങ്ങളാണെങ്കിൽ ജില്ലാ ജോയിന്റ് രജിസ്ട്രാറും, അപ്പക്സ് സ്ഥാപനങ്ങളാണെങ്കിൽ സഹകരണസംഘം രജിസ്ട്രാറും ലോക്കൽ പൊലീസ് സ്റ്റേഷനിൽ സഹകരണ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവിനെതിരെ പരാതി നൽകണം. ഏഴ് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സഹകരണ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥന് പ്രാഥമിക റിപ്പോർട്ട് നൽകണം. ക്രിമിനൽ നടപടിച്ചട്ടമനുസരിച്ച് കേസെടുക്കേണ്ടതാണോയെന്ന് ഗവ.പ്ളീഡറിൽ നിന്ന് നിയമോപദേശം തേടിയ ശേഷം അനന്തര നടപടികളെടുക്കണം. ഒാഡിറ്റിലാണ് ക്രമക്കേടെങ്കിൽ മൂന്ന് ദിവസത്തിനകം നടപടികൾ റിപ്പോർട്ട് ചെയ്യണം.
സഹകരണസ്ഥാപനങ്ങളിൽർ കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ പി.ബി.നൂഹ് സർക്കുലറിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |