തിരുവനന്തപുരം: വിനാശകരമായ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി വേണ്ടെന്നുവച്ചതോടെ, സർവകലാശാലകൾ ഒരാഴ്ചയായി ഭരണത്തലവനില്ലാത്ത സ്ഥിതിയിലാണ്. ഗവർണർ സർവകലാശാലകളുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സർക്കാരിലേക്ക് തിരിച്ചയച്ചു. ഒരു ഫയലും നോക്കേണ്ടെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. സർവകലാശാലകളിലെ സിൻഡിക്കേറ്റ്, സെനറ്ര് തീരുമാനങ്ങളും ഭരണപരമായ ഉത്തരവുകളുമെല്ലാം ചാൻസലർ ഒപ്പിട്ടാലേ പുറത്തിറക്കാനാവൂ. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന് വ്യക്തമായ ഉറപ്പുനൽകിയാലേ ചാൻസലർ പദവി തിരിച്ചേൽക്കുന്നത് പുനപരിശോധിക്കൂ എന്നാണ് ഗവർണർ പറയുന്നത്. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഇതിനായി ഓർഡിനൻസിറക്കിയാൽ താൻ ഒപ്പിട്ടു നൽകാമെന്നുമാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |