SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 PM IST

നെൽകൃഷിക്കും ഇനി എ.ഡി.ബി കൈത്താങ്ങ്: ആഗോള ഭക്ഷ്യസുരക്ഷ ഗവേഷണത്തിൽ മലയാളി ശാസ്ത്രജ്ഞൻ

satheesh
ഡോ. എം.കെ. സതീഷ് കുമാർ പ്രബന്ധം അവതിരിപ്പിക്കുന്നു

കണ്ണൂർ:ആഗോളതലത്തിൽ ഭക്ഷ്യ സുരക്ഷയ്ക്കായി നൂതന കൃഷിരീതി നടപ്പാക്കാൻ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയെടുത്ത് ടോക്കിയോയിൽ നടത്തിയ ത്രിദിനസമ്മേളനത്തിൽ സുപ്രധാന ദൗത്യവുമായി കണ്ണൂർ സ്വദേശിയായ ശാസ്ത്രജ്ഞൻ. പ്രശസ്ത അന്തരീക്ഷ പഠന ശാസത്രജ്ഞനും യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടറും മണിപ്പാൽ വാഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറും അഴീക്കോട് വായിപ്പറമ്പ് സ്വദേശിയുമായ ഡോ.എം.കെ.സതീഷ് കുമാറാണ് മുഖ്യപ്രബന്ധം അവലോകനം ചെയ്ത് അഭിപ്രായം നിർദ്ദേശിക്കാനുള്ള ചുമതല ഏറ്റെടുത്തത്.

രംഗത്ത്.കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വേണ്ടി അനുയോജ്യമായ നൂതന കൃഷിരീതി നടപ്പാക്കാൻ എ.ഡി.ബി മുൻകൈയെടുത്താണ് സമ്മേളനം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നായി അമ്പത്തിയഞ്ചോളം പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയത്.മണ്ണിന്റെ ഘടന സംരക്ഷിച്ചു കൊണ്ട് ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ഒരു പരിധിയോളം തടഞ്ഞു കൊണ്ടുള്ള പുതിയ കൃഷിരീതി പരീക്ഷിച്ച് വിജയിച്ചതായി അവർ സമ്മേളനത്തെ അറിയിച്ചു.എ.ഡി.ബി യുടെ സഹായത്തോടെ നേപ്പാൾ, ടിബറ്റ് മേഖലയിൽ കിഴക്കൻ ഗംഗാതടത്തിലാണ് കൃഷിരീതി പരീക്ഷിച്ചത്.പവർ ട്രില്ലർ ഉപയോഗിക്കാതെ മേൽ മണ്ണ് മാറ്റി വിത്തിറക്കിയപ്പോൾ ഉത്പാദനം കൂടുന്നതായി തെളിഞ്ഞു. ഗോതമ്പും നെല്ലുമാണ് വിളയിച്ചത്.മണ്ണിന്റെ ഘടന സംരക്ഷിച്ച് മണ്ണിൽ നിന്നും ബഹിർഗമിക്കുന്ന വാതകങ്ങൾ നിയന്ത്രിക്കപ്പെടുന്ന കൃഷി സമ്പ്രദായമാണ് പരീക്ഷിക്കപ്പെട്ടത്.

മണ്ണിനെ നശിപ്പിക്കും പവർ ടില്ലർ

പവർ ടില്ലർ ഉപയോഗിച്ച് കൃഷി നടത്തുമ്പോൾ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതായി കണ്ടെത്തി.ടില്ലറിന്റെ അമിത സമ്മർദ്ദം മണ്ണിൽ വിള്ളലുണ്ടാക്കുകയാണ്. മാത്രമല്ല മണ്ണിലെ സ്വാഭാവികജലസംഭരണ ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.ഒപ്പം മണ്ണിന്റെ പാളികൾക്ക് സ്ഥാനചലനവുമുണ്ടാക്കും.മേൽ മണ്ണ് ആഴത്തിൽ കിളച്ചു മറിക്കുമ്പോൾ ബാക്ടീരിയ നാശവും സംഭവിക്കുന്നു. അതോടൊപ്പം മണ്ണിലെ വാതകങ്ങൾ പുറത്തേക്ക് വരുന്നത് ആഗോള താപനത്തിന് വഴിവയ്ക്കുകയും ചെയ്യും.ടോക്കിയോ സമ്മേളനത്തിലെ മുഖ്യപഠന നിരീക്ഷകനായി ക്ഷണിക്കപ്പെട്ട ഏക മലയാളി ശാസ്ത്രജ്ഞൻ കൂടിയാണ് തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നു വിരമിച്ച ഫിസിക്സ് അദ്ധ്യാപകനായ ഡോ.സതീഷ്.


' ഏറ്റവും കൂടുതൽ വിളകിട്ടിയത് നൂതന സമ്പ്രദായത്തിലാണ്. കിഴക്കൻഗംഗാതടത്തിലാണ് പരീക്ഷണം വിജയം കണ്ടത്.കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നതും ഗംഗാതടത്തിലാണ്. കാർബൺ ന്യൂട്രാലിറ്റി നിലനിർത്താൻ വൈക്കോൽ കത്തിക്കൽ സമ്പ്രദായം കർഷകർ ഉപേക്ഷിച്ചേ പറ്റൂ. അതിനു പകരം ആ വൈക്കോൽ ചീഞ്ഞ് വളമാക്കി മാറ്റി ഉപയോഗിക്കാൻ നൂതന കൃഷി സമ്പ്രദായത്തിന് സാധിക്കുകയും ചെയ്യും-

ഡോ.എം.കെ.സതീഷ് കുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.