ന്യൂഡൽഹി: കുട്ടികൾക്കായുള്ള കൊവിഡ് വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ മേധാവി അദാർ പൂനാവാല പറഞ്ഞു.
അവസാന ഘട്ട പരീക്ഷണത്തിലാണെന്നും, ആറ് മാസം കൊണ്ട് നൊവാക്സ് കൊവിഡ് 19 എന്ന
വാക്സിനെത്തുമെന്നും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിൽ വാക്സിൻ മികച്ച ഫലമാണ് കാണിക്കുന്നത്. . ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിവർഷം 1.5 ബില്യൺ ഡോളറിന്റെ വാക്സിനാണ് നിർമ്മിക്കുന്നത്. 165 രാജ്യങ്ങളിലാണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |