ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ട്രാൻസ്പോർട്ട് ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയുള്ള പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം ഒമ്പത് പേർ മരിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. അശ്വാരോപേട്ടിൽ നിന്ന് ജങ്കറെഡ്ഡിഗുദാമിലേക്ക് പുറപ്പെട്ട ബസിൽ 47 പേരാണുണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. സാരമായി പരിക്കേറ്റ 22 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലുങ്കിനടുത്ത് വച്ച് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |