തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച തൃശൂർ പുത്തൂർ സ്വദേശിയായ ജൂനിയർ വാറണ്ട് ഓഫീസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനും കുടുംബത്തിന് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എം.കോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. കുടുംബത്തിന് സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും പിതാവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും നൽകും. യുദ്ധത്തിൽ വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തിന് മാത്രമാണ് ഇവ നൽകാൻ വ്യവസ്ഥയുള്ളതെന്നും ചട്ടത്തിൽ ഭേദഗതി വരുത്തിയാണിപ്പോൾ പ്രദീപിന്റെ കുടുംബത്തിന് നഷ്ടപരിഹാരമടക്കം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |