തൃശൂർ : പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നിലവിലുളള മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കാനും, പുതിയ പെർമിറ്റുകൾ അനുവദിക്കാനുമുള്ള ഏകദിന സംയുക്ത എൻജിൻ പരിശോധന അടുത്ത മാസം 9 ന് രാവിലെ 8 മുതൽ വിവിധ സെന്ററുകളിൽ നടത്തും. അഴീക്കോട് മുനയ്ക്കൽ, അഴീക്കോട് (ലൈറ്റ് ഹൗസ്), പി. വെമ്പല്ലൂർ ശ്രീകൃഷ്ണ ടെമ്പിൾ ബീച്ച്, പെരിഞ്ഞനം ആറാട്ടുകടവ്, കൂരിക്കുഴി കമ്പനിക്കടവ്, കഴിമ്പ്രം ബീച്ച്, നാട്ടിക ബീച്ച്, തളിക്കുളം നമ്പിക്കടവ്, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂർ ബീച്ച് എന്നിവിടങ്ങളിലാണ് പരിശോധന.
പരിശോധന സമയത്ത് എൻജിൻ ഘടിപ്പിച്ച മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം മേൽക്കാണിച്ച നിർദ്ദിഷ്ട സ്ഥലങ്ങളിൽ സൂക്ഷിക്കണം. പരിശോധനാ സമയത്ത് യാനം ഉടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിൽ ഹാജരാക്കേണ്ടതും എൻജിൻ പ്രവർത്തിപ്പിച്ച് കാണിക്കേണ്ടതുമാണ്. എൻജിനുകളുടെ പരമാവധി കാലപ്പഴക്കം പത്ത് വർഷം വരെയായിരിക്കണം. ഫിഷിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. ജനുവരി 9ന് നടത്തുന്ന സംയുക്ത പരിശോധനയിൽ ഹാജരാക്കാത്ത ഔട്ട്‌ബോർഡ് എൻജിനുകളിൻ മേൽ യാതൊരു കാരണവശാലും ഇനിയൊരു പുന:പരിശോധനയോ നടപടികളോ ഉണ്ടാകുകയില്ല. പരിശോധനയുടെ ഭാഗമായി ഹാജരാക്കുന്ന വള്ളങ്ങളും എൻജിനുകളും വൈകീട്ട് 5ന് ശേഷം മാത്രമേ പരിശോധനാ സ്ഥലത്ത് നിന്നും കൊണ്ടുപോകാൻ അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |