ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 27 ശതമാനം ഒ.ബി.സി സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ഇത്രയും സംവരണ സീറ്റുകൾ മുഴുവൻ ജനറൽ സീറ്റുകളായി നിശ്ചയിച്ച് ഒരു ദിവസത്തിനകം വിജ്ഞാപനം ഇറക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയകളുമായി മുന്നോട്ട് പോകാനും മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി നിർദ്ദേശം നൽകി.
സംവരണം നടപ്പിലാക്കാനുള്ള നീക്കം സുപ്രീംകോടതി കഴിഞ്ഞ 6 ന് സ്റ്റേ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് മുഴുവനായി റദ്ദ് ചെയ്യണമെന്നും ആവശ്യമായ വിവരശേഖരണം നടത്തി പ്രക്രിയ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നുമുള്ള സംസ്ഥാന സർക്കാർ വാദം കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |