തൃശൂർ: ഔഷധി നിർമ്മിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ ആയുഷ് ക്വാഥ് ഗുളിക സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് പദ്ധതി സമർപ്പിച്ചെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഔഷധിയിൽ രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനത്തിലും വിൽപനയിലും നൂറ് ശതമാനം വർദ്ധന നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ആയുഷ് പ്രതിരോധ മരുന്ന്, പൊടി രൂപത്തിലാണ് നിലവിൽ വിപണിയിലെത്തിയിരിക്കുന്നത്. ഗുണമേന്മയിൽ ഒട്ടും മാറ്റം വരുത്താതെ ഇപ്പോൾ 'ആയുഷ് ക്വാഥ് ടാബ്‌ലറ്റ്' ആക്കിയിരിക്കുകയാണ്. മുതിർന്നവർ രണ്ടും കുട്ടികൾ ഒന്നും കഴിച്ചാൽ പ്രതിരോധ ശേഷിയുണ്ടാകും. വിപണിയിൽ ഇത്തരത്തിൽ ടാബ്‌ലറ്റുകൾ ഉണ്ടെങ്കിലും വില കൂടുതലും ഗുണമേന്മ കുറവുമാണ്. വിപണിയിലുള്ള ടാബ്‌ലറ്റുകൾക്ക് ഒരെണ്ണത്തിന് 2.75 മുതൽ മൂന്ന് രൂപ വരെ വിലയുള്ളപ്പോൾ ഔഷധിയുടെ ടാബ്‌ലറ്റിന് 70 പൈസ മാത്രമേ വില ഈടാക്കുന്നുള്ളൂ.
ഇത് എല്ലാവർക്കും സൗജന്യമായെത്തിക്കാനാണ് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
കുതിക്കാൻ ഒരുക്കം
ഔഷധി സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലേക്കും തിരിയാനുള്ള ശ്രമത്തിലാണ്. ടൂറിസം മേഖലയിലും ഔഷധിയുടെ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള പദ്ധതികളും തയ്യാറാക്കി വരികയാണ്. 150 കോടി രൂപ വരുമാനമുണ്ടായിരുന്ന ഔഷധിക്ക് കൊവിഡ് കാലത്ത് വരുമാനം അൽപ്പം കുറഞ്ഞെങ്കിലും ഇപ്പോൾ വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. കുട്ടനെല്ലൂരിലെ ആധുനിക രീതിയിൽ സജ്ജീകരിച്ച ഫാക്ടറിയിൽ ഡോക്ടർമാരുടെയും മറ്റു വിദഗ്ദ്ധരുടെയും മേൽനോട്ടത്തിൽ അഞ്ഞൂറോളം മരുന്നുകളാണ് നിർമ്മിക്കുന്നത്.
ചെയർപേഴ്‌സൺ എന്ന നിലയ്ക്ക് തൃശൂരിൽ താമസിച്ചു തന്നെ ഔഷധിയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനാണ് തീരുമാനം. ടൂറിസം മേഖലയിലും ഔഷധിയുടെ സാന്നിദ്ധ്യം ഉറപ്പാക്കി കൂടുതൽ പദ്ധതികൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുന്ന തരത്തിലേക്ക് മാറ്റും.
ശോഭന ജോർജ്
'ആയുഷ് ക്വാഥ്" ന് വില: 70 പൈസ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |