ചാത്തന്നൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. കൊല്ലം ജില്ലയിലെ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയ പാത 66- ന്റെ മുപ്പത്തി മൂന്ന് കിലോമീറ്റർ ദൂരം 6വരി പാതയ്ക്കായി റവന്യൂ അധികൃതർ വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകി കൊണ്ട് ഏറ്റെടുത്ത് ദേശീയ പാത അതോറിട്ടിക്ക് കൈമാറിയ സ്ഥലത്തെ നിർമ്മാണങ്ങളാണ് ചാത്തന്നൂരിൽ പൊളിച്ചുമാറ്റിത്തുടങ്ങിയത്. കരാർ ഏറ്റെടുത്ത ശിവാലയ കൺസ്ട്രക്ഷൻ കമ്പനി കഴിഞ്ഞ മാസം ഓച്ചിറയിൽ നിന്ന് നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. ചാത്തന്നൂർ ജംഗ്ഷന് സമീപമുള്ള സ്വകാര്യ ഹോം നേഴ്‌സിംഗ് സ്ഥാപനം പ്രവർക്കുന്ന കെട്ടിടത്തിന്റെ മതിലാണ് ആദ്യം പൊളിച്ചത്. ചാത്തന്നൂർ ഓഫീസിന്റെ പരിധിയിൽ 1.4627 ഹെക്ടർ ഭൂമിയാണ് റവന്യൂ അധികൃതർ ഏറ്റെടുത്ത് ദേശീയ പാത വികസന അതോറിട്ടിക്ക് കൈമാറിയത്. ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ ,തഹസിൽദാർ പി.എം. ജയപ്രകാശ് , ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണപിള്ള, ദേശീയപാത അതോറിട്ടി ലെയ്‌സണ്‍ ഓഫീസർ എം.കെ.റഹ്‌മാൻ ,സർവ്വേയർമാരായ രാജശ്രീ പ്രസാദ്, ശ്യാംലാൽ എന്നിവരുടെ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |