ഒറ്റപ്പാലം: ഒറ്റപ്പാലം സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി ബലാത്സംഗം ചെയ്ത പ്രതി പഴമ്പാലക്കോട്ട് തരൂർ പള്ളി തെക്കുമുറി വീട്ടിൽ ഷാജഹാനെ (29) ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ചതി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിവിധവകുപ്പുകളിലായി 15 വർഷവും 6 മാസവും തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 5 മാസം കൂടി തടവ് അനുഭവിക്കണം. ഒറ്റപ്പാലം അഡി.ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2017 കാലയളവിൽ പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ ഒറ്റപ്പാലത്തേയും പ്രതിയുടെ പഴമ്പാലക്കോട്ടിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ ഒറ്റപ്പാലം സി.ഐ പി. അബ്ദുൾ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രൊസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |