കുവൈത്ത് സിറ്റി: കൊവിഡ് ബൂസ്റ്റർ ഡോസ് രാജ്യത്ത് നിർബന്ധമാക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി കുവൈറ്റ് സർക്കാർ. അതേ സമയം ഇനി മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത സ്വദേശികൾക്ക് കുവൈറ്റിന് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ല. കുവൈത്തിലേക്ക് വരുന്ന വിദേശികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റർ ഡോസ് എടുക്കാത്ത വിദേശികൾക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഒമിക്രോൺ വകഭേദം ആഗോള തലത്തിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, കൊവിഡ് എമർജൻസി ഉന്നത സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് എടുക്കാത്ത വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. അതേസമയം രാജ്യത്ത് കൂടുതൽ പേരിൽ ബൂസ്റ്റർ ഡോസ് എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാക്കാൻ കുവൈറ്റ് ഭരണകൂടം ആരോഗ്യ മന്ത്രാലയം അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
അതേ സമയം കൊവിഡ് ബൂസ്റ്റർ ഡോസ് കൂടി എടുത്തവർക്ക് മാത്രമെ ഇനി മുതൽ തവക്കൽനയിൽ വാക്സിൻ വിവരങ്ങൾ ചേർക്കാൻ സാധിക്കുകയുള്ളൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഇത് വരെ ഇഖാമയുള്ള സൗദി പ്രവാസികൾക്ക് രണ്ട് ഡോസ് എടുത്താൽ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കുമായിരുന്നു. അതാണിപ്പോൾ ഒഴിവാക്കിയത്. ഇപ്പോൾ കോവിഡ് വാക്സീന്റെ മൂന്ന് ഡോസിന്റെയും വിവരങ്ങളും നൽകാനാണ് ആവശ്യപ്പെടുന്നത്.
ഇതോടെ ഫെബ്രുവരി മുതൽ രണ്ടാം ഡോസ് എടുത്തു നിശ്ചിത സമയം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |