തിരുവനന്തപുരം: നേമം മണ്ഡലത്തിലെ മണക്കാട് - തിരുവല്ലം റോഡിലെ കല്ലാട്ട്മുക്കിലെ വെള്ളക്കെട്ടിനും റോഡിന്റെ തകർച്ചയ്ക്കും പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ മരാമത്ത് ജോലികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നേമം എം.എൽ.എ കൂടിയായ മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ സെപ്തംബർ 29ന് മന്ത്രി സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങിയത്. കല്ലാട്ട്‌മുക്ക് റോഡ് മികച്ച രീതിയിൽ പുനർനിർമ്മിച്ച് ഇന്റർലോക്ക് പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയത്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ അട്ടക്കുളങ്ങര - കോവളം റോഡിന്റെ ഭാഗമാണ് കല്ലാട്ട്‌മുക്ക് റോഡ്. പുനർനിർമ്മാണത്തിന്റെ ഭാഗമായി മണക്കാട് - തിരുവല്ലം റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |