കോട്ടയം: കടുത്ത വേനൽ ചൂടിലേക്ക് കടുക്കുന്നതിന് മുൻപു തന്നെ നഗര, ഗ്രാമ ഭേദമില്ലാതെ പാതയോരങ്ങളിലും വിശ്രമകേന്ദ്രങ്ങളിലുമെല്ലാം ഇളനീർ (കരിക്ക്) വിപണി സജീവമായി. വാഹനങ്ങളിലും ചെറിയ തട്ടുകൾ ക്രമീകരിച്ചുമാണ് മുഖ്യമായും ഇളനീർ വിപണനം. മുൻ വർഷങ്ങളിലേതിനേക്കാൾ കച്ചവടം മെച്ചപ്പെട്ടെന്ന് വ്യാപാരികൾ പറയുന്നു. നാടൻ കരിക്കുകൾക്ക് 30 രൂപ മുതലാണ് വില. കൂടാതെ, കരിമ്പും കരിമ്പന കരിക്കും വിപണിയിലുണ്ട്. കുമരകം, കാഞ്ഞിരം എന്നിവിടങ്ങളിൽ നിന്നാണ് ഇളനീർ എത്തിക്കുന്നത്. കൂടാതെ, പാലക്കാടൻ ഇളനീരുകളും എത്തുന്നുണ്ട്. ചെന്തെങ്കിന്റെ കരിക്കിന് 50 രൂപയാണ് വില. എന്നാൽ ഏറ്റവും ഡിമാൻഡ് നാടൻ കരിക്കിനാണെന്ന് കച്ചവടക്കാർ പറയുന്നു.
ചൂട് കാലത്തെ പ്രതിരോധിക്കുന്നതിനായി തണ്ണീർമത്തൻ, കൈതച്ചക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്.
കരിക്ക് 30 രൂപ
ഒാറഞ്ച് 60 രൂപ
നാരങ്ങ 50 രൂപ
വാഹനയാത്രികരാണ് ചൂടിൽ നിന്ന് ആശ്വാസം തേടി കരിക്കും കരിമ്പും മറ്റും വാങ്ങാനെത്തുന്നവരിൽ ഏറെയും.
-നാരായണൻ, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |