തൃശൂർ: കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായം സംബന്ധിച്ച ഉത്തരവ് മന്ത്രി കെ. രാജൻ പ്രദീപിന്റെ വീട്ടിലെത്തി കൈമാറി. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലിയും അച്ഛന് ചികിത്സാസഹായവും നൽകുന്നതിനുള്ളതാണ് ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളിൽ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. കളക്ടർ ഹരിത വി. കുമാർ, തഹസിൽദാർ ജയശ്രീ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് റവന്യൂവകുപ്പിൽ ജോലി നൽകുന്നതിന് കളക്ടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ അച്ഛന്റെ ചികിത്സാസഹായത്തിനുള്ള തുക കളക്ടറുടെ പ്രത്യേക ഫണ്ടിലെത്തിയിട്ടുണ്ട്. ഇതുടനെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റും. മൂന്ന് ലക്ഷമാണ് അടിയന്തരമായി കൈമാറുക. ധനസഹായമായി 5 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷവുമാണ് സഹായം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |