കോഴിക്കോട് : വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. വടകര നഗരസഭാ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ഫയൽ അദാലത്ത് നടത്താൻ സംവിധാനം ഒരുക്കും.2019 മുതൽ ഇ ഫയലിംഗ് സംവിധാനം ഓഫീസിൽ നിലവിലുണ്ട്. അതിനാൽ മിക്ക ഫയലുകളും വീണ്ടെടുക്കാൻ കഴിയും.താത്ക്കാലിക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനത്തിന് കമ്പ്യൂട്ടർ,ലാപ്ടോപ്പ് ,സ്കാനർ ,പ്രിന്റർ എന്നിവ എത്തിക്കും. എം.എൽ.എമാരായ കെ.കെ.രമ, കുഞ്ഞമ്മദ് കുട്ടി , നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, റവന്യൂ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.ജയതിലക്, ലാന്റ് റവന്യു കമ്മീഷണർ കെ.ബിജു ,ആർ.ഡി.ഒ സി.ബിജു , റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ് തുടങ്ങിയവർ റവന്യൂ മന്ത്രിയോടൊപ്പം തീപിടിത്തമുണ്ടായ കെട്ടിടം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |