തൃപ്പൂണിത്തുറ: വേലിയേറ്റത്തെ തുടർന്ന് വെള്ളംകയറിയ വേമ്പനാട്ട് കായലിന്റെ തീരത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളംകയറി വീടുകൾക്ക് വലിയ നാശം സംഭവിക്കുന്നു. ഉദയംപേരൂർ, കുമ്പളം, പനങ്ങാട്,ചേപ്പനം,ചാത്തമ്മ, മരട്, നെട്ടൂർ, പള്ളുരുത്തി, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ വേമ്പനാട്ടു കായൽ തീരത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ ദുരിതം. കായലുകൾക്ക് ആഴം കുറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കായലിന്റെ അടിത്തട്ടിൽ കിടക്കുന്ന ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും ഡ്രഡ്ജ് ചെയ്ത് ആഴംകൂട്ടണമെന്നും കമ്മിറ്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |