ടോക്യോ: ജപ്പാനിലെ ഒസാക നഗരത്തിലെ മനോരോഗ ക്ലിനിക്കിലുണ്ടായ തീപിടിത്തതിൽ 27 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിയോടെയാണ് കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പിടിത്തമുണ്ടായത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരിലേറെയും ക്ലിനിക്കിലെ രോഗികളും ജീവനക്കാരുമാണ്. മരിച്ചവരിൽ ക്ലിനിക്കിലെ ഡോക്ടറും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അതേ സമയം ക്ലിനിക്കിന് ആരെങ്കിലും തീ വച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 60 വയസ് പ്രായം വരുന്ന ഒരാൾ ദ്രാവകം നിറച്ച ബാഗുമായി ക്ലിനിക്കിലെത്തി ഹീറ്ററിൽ തളിച്ചതിനെ തുടർന്നാണ് തീപടർന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമുണ്ടായി അര മണിക്കൂറിനുള്ളിൽ അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റു കെട്ടിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല.സംഭവത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |