മുംബയ്: കുരങ്ങ് കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായി ഒരു മാസത്തിനിടെ 250 ഓളം നായ്ക്കുട്ടികളെ കുരങ്ങ് സംഘം ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. നായ്ക്കുട്ടികളെ സംഘം ചേർന്ന് പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയോ മരത്തിന്റെയോ മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു. മജൽഗാവ്, ലാവൽ ഗ്രാമങ്ങളിലാണ് കുരങ്ങന്മാരുടെ ആക്രമണം ശക്തമായത്. ഇരുഗ്രാമങ്ങളിലും നായ്ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇതോടെ മനുഷ്യരാണ് കുരങ്ങുകൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഒരു എട്ടുവയസ്സുകാരനെ കുരങ്ങന്മാർ ഉപദ്രവിച്ചിരുന്നു. നാട്ടുകാർ കല്ലെറിഞ്ഞും മറ്റും കുരങ്ങുകളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു നായ്കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്റെ ചിത്രവും പുറത്തുവന്നിരുന്നു. നായ്ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചെന്നും എന്നാൽ അവർക്കും കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |