SignIn
Kerala Kaumudi Online
Saturday, 20 April 2024 11.48 AM IST

മരണവല വിരിച്ച ഓളവും കാറ്റും

cc

വർക്കല : അഞ്ചുതെങ്ങ്-അകത്തുമുറിക്കായൽ നെട്ടായത്തെ ദുരന്തമുഖമാക്കിയത് കഷ്ടിച്ച് രണ്ടുപേർക്കിരിക്കാവുന്ന കൊതുമ്പ് വള്ളത്തിൽ കായൽ മുറിച്ച് കടക്കാനുള്ള സാഹസവും കായൽ മദ്ധ്യത്തിലെ ശക്തമായ കാറ്റും ഓളങ്ങളുമാണ്. ഓളം അടിച്ച് വള്ളത്തിലേക്ക് ചെറിയതോതിൽ വെള്ളം കയറി. യൂണിഫോമിൽ നനവുണ്ടായപ്പോൾ പൊലീസുകാരനായ ബാലു പെട്ടെന്ന് എഴുന്നേറ്റു. വള്ളത്തിന്റെ ബാലൻസ് തെറ്റിയതോടെ പൊടുന്നനെ മറിയുകയായിരുന്നുവെന്ന് വള്ളക്കാരനായ വസന്തൻ പറഞ്ഞു. ബാലു വള്ളത്തിനടിയിൽപ്പെട്ടു. സി.ഐയും ഒരു പൊലീസുകാരനും വള്ളക്കാരനും വള്ളത്തിൽ പിടിച്ചുകിടന്നു.വസന്തൻ നീന്തിക്കയറി. സി.ഐയെയും പൊലീസുകാരനെയും നാട്ടുകാർ രക്ഷപ്പെടുത്തി.

തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവിളികേട്ട് മറ്റ് വള്ളങ്ങളിൽ നാട്ടുകാർ പാഞ്ഞെത്തുകയായിരുന്നു.

. ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടമാണ് സംഭവിച്ചതെന്ന് വർക്കല സി.ഐ. ബി. എസ്. പ്രശാന്ത് പറഞ്ഞു. സഹപ്രവർത്തകനുമായുള്ള യാത്ര മരണത്തിലേക്കുള്ള യാത്രയാണെന്ന് ഒരിക്കലും കരുതിയില്ല. ബാലുവും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷ.

ശിവഗിരി ഡ്യൂട്ടിക്കായി ഒരാഴ്ച മുൻപ് വർക്കലയിലെത്തിയ ബാലു ഏറെ ഉത്സാഹിയായിരുന്നു. കൃത്യനിർവഹണത്തിൽ തികഞ്ഞ ആത്മാർത്ഥത കാട്ടിയിരുന്നു.സഹപ്രവർത്തകന്റെ ആകസ്മികമായ മരണത്തിന്റെ ആഘാതത്തിലാണ് പൊലീസ് സേന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DROWNED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.