അമ്പലപ്പുഴ: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ പാസായി ശാരീരിക ക്ഷമത അടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കി കേന്ദ്ര സേനയിൽ എസ്.ഐയാകാൻ കാത്തിരുന്ന ബാലുവിനെയാണ് മരണം കവർന്നത്.
റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ സുരേഷിന്റെയും റിട്ട. ഡെപ്യൂട്ടി തഹസിൽദാർ അനിലയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് ബാലു. പ്ലസ് ടുവരെ സമീപത്തെ സെന്റ് അലോഷ്യസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് പത്തനംതിട്ട മുസ്ലിയാർ കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബി.ടെക് പാസായി. ഇതിനിടെ എസ്.എ.പിയിൽ ജോലി ലഭിച്ചു. തൃശൂരിലായിരുന്നു ട്രെയിനിംഗ്. ഒരുവർഷത്തെ ട്രെയിനിംഗിന് ശേഷം തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിപ്പിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളു.
രണ്ടാഴ്ച മുമ്പ് നാട്ടിലെത്തി മടങ്ങിയ ബാലുവിന്റെ മരണവാർത്ത ഞെട്ടിലോടെയാണ് പുന്നപ്ര ഗ്രാമം കേട്ടത്. അദ്ധ്യാപകർക്കും നാട്ടുകാർക്കും നല്ലത് മാത്രമേ ബാലുവിനെക്കുറിച്ച് പറയാനുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |