കൊച്ചി: ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിലും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്ന എല്ലാവരും 14 ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം. ഇക്കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളംവഴി നാട്ടിലേയ്ക്ക് എത്തിയ മൂന്നുപേർക്കാണ് കഴിഞ്ഞദിവസങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കോംഗോയിൽനിന്നും രണ്ടുപേർ യു.എ.ഇയിൽ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈറിസ്‌ക് പട്ടികയിൽ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവജാഗ്രത അനിവാര്യമാണ്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈറിസ്‌ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരെയും വിമാനത്താവളത്തിൽ കൊവിഡ് പരിശോധിച്ച് ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് വീടുകളിലേയ്ക്ക് അയയ്ക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതുസമ്പർക്കം ഒഴിവാക്കി ക്വാറന്റൈനിൽ കഴിയണം. എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവായാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |