തൃശൂർ: യാത്രാ നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടായതിനാൽ 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ അറിയിച്ചു.
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂല നടപടിയെടുക്കാമെന്ന് സമ്മതിച്ചതായി ഭാരവാഹികൾ പറഞ്ഞു. മിനിമം ചാർജ് രണ്ട് രൂപ വർദ്ധിപ്പിച്ച് പത്താക്കിയേക്കും. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധന ഉടനുണ്ടാവാൻ സാദ്ധ്യതയില്ലെന്ന് അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |