തിരുവനന്തപുരം: ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ 'ബ്രാൻഡ് അംബാസഡർ 'റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
പാർട്ടി എം.പിയായ ശശി തരൂർ സിൽവർ ലൈനിനായി രംഗത്ത് വരികയും മറുവശത്ത് കോൺഗ്രസ് സിൽവർ ലൈനിനെതിരെ ജനകീയ കൺവെൻഷൻ നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. കുടിയൊഴിപ്പിക്കുന്നവർക്കൊപ്പമാണ് കോൺഗ്രസെങ്കിൽ തരൂരിന്റെ നിലപാട് തിരുത്തിക്കണം. ശശി തരൂർ പറഞ്ഞതാണോ അതോ കെ. സുധാകരൻ പറഞ്ഞതാണോ കോൺഗ്രസിന്റെ നയമെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |