വാഷിംഗ്ടണ്‍: അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് പരീക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫൈസർ. നിലവിൽ നടത്തി വരുന്ന പരീക്ഷണങ്ങളിൽ ചെറിയ കുട്ടികൾക്ക് നല്കി വരുന്ന കുറഞ്ഞ രണ്ട് ഡോസ് വാക്സിനിൽ നിന്ന് മുതിർന്ന കുട്ടികൾക്ക് നൽകുന്ന അതേ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ ്തീരുമാനം. നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി 6 മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കൂട്ടികൾക്ക് ഒരു കുത്തിവയ്പ്പിന് മൂന്ന് മൈക്രോഗ്രാം ഡോസ് വാക്സിനാണ് നല്കി വരുന്നത്. ഇത് മുതിർന്നവർക്ക് നൽകുന്ന 30 മൈക്രോഗ്രാം ഡോസിന്റെ 10 മടങ്ങും അഞ്ച് മുതൽ 11 വയസു വരെ പ്രായമുള്ളവർക്ക് നൽകുന്ന 10 മൈക്രോഗ്രാം ഡോസിനേക്കാളും കുറവാണ്.
രണ്ട് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളിൽ 10 മൈക്രോഗ്രാം അളവ് , കുട്ടികളിൽ കൂടുതൽ പാർശ്വഫലങ്ങൾക്ക് കാരണമായതാണ് കുറഞ്ഞ ഡോസ് തിരഞ്ഞെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാൽ മൂന്ന് മൈക്രോഗ്രാമിന്റെ രണ്ട് കുത്തിവയ്പ്പുകൾ മൂലമുണ്ടായ പ്രതിരോധ ശേഷി വാക്സിനെടുത്ത മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. അതിനാൽ രണ്ടാം ഡോസെടുത്ത് രണ്ട് മാസത്തിന് ശേഷം മൂന്നാമത്തെ ഡോസ് നല്കി ക്ലിനിക്കൽ പരീക്ഷണം തുടരാനാണ് കമ്പനിയുടെ തീരുമാനം. ആദ്യത്തെ രണ്ട് ഷോട്ടുകൾ മൂന്നാഴ്ച വ്യത്യാസത്തിൽ തന്നെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |