അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആസ്ട്രേലിയൻ ആധിപത്യം തുടരുന്നു.ഡേ നൈറ്റായി നടക്കുന്ന ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 236 റൺസിന് ഓൾഔട്ടായി. 237 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ ഇന്നലെ കളി നിറുത്തുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 45റൺസ് എടുത്തിട്ടുണ്ട്. ആസ്ട്രേലിയയ്ക്ക് ആകെ 282 റൺസിന്റെ ലീഡായി. ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ ് 473/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
4 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും 3 വിക്കറ്റ് വീഴ്ത്തിയ നാഥാൻ ലിയോണും ചേർന്നാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 80 റൺസെടുത്ത ഡേവിഡ് മലനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.157 പന്ത് നേരിട്ട് 10 ഫോർ ഉൾപ്പെട്ടതാണ് മലന്റെ ഇന്നിംഗ്സ്. ക്യാപ്ടൻ ജോ റൂട്ട് 116 പന്തിൽ 7 ഫോറുൾപ്പെടെ 62 റൺസ് നേടി മലന് നല്ല പിന്തുണ നൽകി. ബെൻ സ്റ്റോക്സ് (34), ക്രിസ് വോക്സ് (24) എന്നിവരാണ് ഇന്നലെ രണ്ടക്കം കടന്ന മറ്റ് രണ്ട് ഇംഗ്ലീഷ് ബാറ്റർമാർ.
17/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി മലനും റൂട്ടും ഏറെനേരം ക്രീസിൽ പിടിച്ചു നിന്നു. ഇരുവരും ഇംഗ്ലണ്ടിനെ 150 വരെ വിക്കറ്റ് നഷ്ടമില്ലാതെ എത്തിച്ചു. റൂട്ടിനെ ഗ്രീൻ സ്മിത്തിന്റെ കൈയിൽ എത്തിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ തകർച്ച തുടങ്ങിയത്. മലനും റൂട്ടും ചേർന്ന് മൂന്നാം വിക്കറ്റിൽ 138 റൺസാണ് കൂട്ടിച്ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |