പാലക്കാട്: ആലപ്പുഴയിലെ എസ് ഡി പി ഐ, ബി ജെ പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. കേരളത്തിലെ ക്രമസമാധാന നില തകരുകയാണെന്നും, ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാൻ സമ്മതിക്കരുത്. ഇസ്ലാമിക വത്കരണത്തിനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമം. അതിനവർ പാകിസ്ഥാനിലേക്ക് പോകട്ടേ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രഞ്ജിത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ആലപ്പുഴ ചുടുകാട് ശ്മശാനത്തിലാണ് സംസ്‌കാരം. അതേസമയം ഇരുകൊലപാതകങ്ങളിലുമായി 50 പേർ കസ്റ്റഡിയിലായെന്ന് ഐ ജി ഹർഷിത അത്തല്ലൂരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |