SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.48 PM IST

ജോലിക്കാരുടെ കൈയിൽ നിന്ന് കടം വാങ്ങി അച്ഛൻ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നു അമിതാഭ് ബച്ചന്റെ ദുരിതകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അഭിഷേക് ബച്ചൻ

bachan

ഭക്ഷണം കഴിക്കാൻ പോലും കൈയിൽ പണമില്ലാതെ
സ്റ്റാഫിന്റെ കൈയിൽ നിന്നും കടം വാങ്ങി എല്ലാവർക്കുമുള്ള ഭക്ഷണത്തിന്
വക കണ്ടെത്തിയ ഒരു പിതാവാണ് തന്റേതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്
ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ്ബച്ചന്റെ മകൻ അഭിഷേക് ബച്ചൻ. ബോസ്റ്റണിൽ അഭിനയം പഠിക്കുന്ന കാലത്ത്
അമിതാഭ് ബച്ചൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി
മനസ്സിലാക്കിയതിനെ തുടർന്ന് കുടുംബത്തിന് സഹായമാകാനായി ഇന്ത്യയിലേക്ക്
തിരിച്ച് വരേണ്ടി വന്ന കഥ പറഞ്ഞപ്പോഴാണ് അമിതാഭ് ബച്ചൻ കടന്നു വന്ന
ബുദ്ധിമുട്ടുകളെ കുറിച്ച് അഭിഷേക് വാചാലനായത്.

'കോളജിൽ നിന്ന് ഞാൻ അച്ഛനെ വിളിച്ചു. കുടുംബം സാമ്പത്തികമായി വളരെ
ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക്
അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയിൽ ആ
സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി.
ധാർമ്മിക പിന്തുണ നൽകണമെന്ന് തോന്നി.

എന്റെ പിതാവിന് ഭക്ഷണം കഴിക്കാൻ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം
തന്റെ ജോലിക്കാരിൽ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവർക്കും ഭക്ഷണം
നൽകിയത്. ധാർമ്മികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാൻ ഞാൻ
ബാദ്ധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാൻ പഠനം നിർത്തി
വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലായിട്ടും
ബോസ്റ്റണിൽ തന്നെ തുടരാൻ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു.

പണം കൊണ്ട് സഹായിക്കാൻ കഴിയില്ലെങ്കിലും അച്ഛന് ഞാൻ അദ്ദേഹത്തോടൊപ്പം
ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാൻ
തീരുമാനിച്ചത്' അഭിഷേക് ബച്ചൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMITHABH BACHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.