ലണ്ടൻ: ഉടമയുടെ ക്രൂരതകളെ ഭയക്കാതെ മിലിയ്ക്ക് ഇനി സുഖമായി ജീവിയ്ക്കാം. ബ്രിട്ടീഷുകാരിയാണ് മർമോസെറ്റ് വിഭാഗത്തിൽപ്പെട്ട മിലി എന്ന കൊച്ച് പെൺകുരങ്ങ്. അതിക്രൂരയായ മിലിയുടെ ഉടമ മയക്കുമരുന്നായ കൊക്കൈയ്ൻ നൽകിയ ശേഷം അവളെ ടോയ്‌ലെറ്റിൽ ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതോടെ മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയായ റോയൽ സൊസൈറ്റി ഫോർ ദ ക്രുവൽറ്റി ടു ആനിമൽസ് മിലിയെ രക്ഷപ്പെടുത്തി. മിലിയുടെ ഉടമയായ വിക്കി ഹോളണ്ടിന് ഇനി ഒരിക്കലും മൃഗങ്ങളെ വളർത്താനാവില്ല.
നിലവിൽ ഡോർസെറ്റിലെ മങ്കി വേൾഡ് സാങ്ക്‌ച്വറിയിലാണ് മിലി. മങ്കി വേൾഡിൽ എത്തിയപ്പോൾ മിലി ഭയചകിതയായിരുന്നുവെന്നും ഇപ്പോൾ അവൾ മറ്റ് കുരങ്ങുകളുമായി ചങ്ങാത്തത്തിൽ ആയെന്നും മങ്കി വേൾഡിൽ പ്രവർത്തിക്കുന്ന ഡോ. ആൻജല കോർനിൻ പറഞ്ഞു. മൂൺ എന്ന മർമോസെറ്റാണ് അവളുടെ ഉറ്റ സുഹൃത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |