ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിലെ ഹാർവാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാനി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അബു ഖാലിദിനെ (സെയ്ഫുള്ള) സുരക്ഷാ സേന വധിച്ചു. കറാച്ചി സ്വദേശിയായ അബു 2015 മുതൽ മേഖലയിൽ പ്രവർത്തിക്കുന്നു. നിരവധി ആക്രമണങ്ങളിൽ പ്രതിയാണെന്ന് കാശ്മീർ പൊലീസ് ഐ.ജി വ്യക്തമാക്കി.
നിലവിൽ പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഹാർവാനിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സൈന്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. സേന തിരിച്ചടിച്ചപ്പോഴാണ് അബു കൊല്ലപ്പെട്ടത്. കഴിഞ്ഞ 33 ദിവസത്തിനിടെ കാശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ പാകിസ്ഥാനി ഭീകരനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |