ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ ഗർഭിണിയാകാനായി പൊക്കിൾക്കൊടി ഭക്ഷിച്ച 19കാരിക്ക് ദാരുണാന്ത്യം. നാദേന്ദ്ലയിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദച്ചേപ്പള്ളി സ്വദേശിനിയായ യുവതി മൂന്നു വർഷം മുമ്പാണ് തുബാഡു സ്വദേശിയെ വിവാഹം കഴിച്ചത്.
കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് രണ്ടുവർഷത്തോളമായി പല നാടൻ മരുന്നുകളും യുവതി പരീക്ഷിച്ചിരുന്നു. ഒന്നും ഫലിക്കാതായപ്പോൾ പൊക്കിൾക്കൊടി ഭക്ഷിച്ചാൽ ഗർഭിണിയാകുമെന്ന് നാട്ടുകാരിൽ ചിലർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് വ്യാഴാഴ്ച രാത്രി യുവതി നവജാത ശിശുവിന്റെ പൊക്കിൾക്കൊടി ഭക്ഷിച്ചു. മണിക്കൂറുകൾക്കകം ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ യുവതിയുടെ മാതാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
അതേസമയം പൊക്കിൾകൊടി ഭക്ഷിക്കുന്നത് അശാസ്ത്രീയമാണെന്നും അന്ധവിശ്വാസവും അറിവില്ലായ്മയുമാണ് ഇത്തരം പ്രവണതകൾക്ക് പിന്നിലെന്നും ഡോക്ടർമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |