ബാലരാമപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ പണിയെടുക്കുന്ന കൈത്തറിത്തൊഴിലാളികൾക്ക് വേതനം നല്കുന്നതിനായി 20 കോടി രൂപയും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഹാന്റക്സ് നല്കാനുണ്ടായിരുന്ന കുടിശ്ശിഖയായ മൂന്ന് കോടി രൂപയും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനം അഭിനന്ദാർഹമാണെന്ന് കൈത്തറി സഹകരണ സംഘം അസോസിയേഷൻ അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കൈത്തറി വസ്ത്രങ്ങൾക്ക് ജി.എസ്.ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം കൈത്തറി വ്യവസായത്തിൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം.എം. ബഷീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |