തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തെരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ച എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ബാലുവിന് ഡി.ജി.പി അനിൽകാന്ത് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാവിലെ 10.30ഓടെയാണ് ബാലുവിന്റെ മൃതദേഹം എസ്.എ.പി ക്യാമ്പിൽ പൊതുദർശനത്തിനെത്തിച്ചത്. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് ഔദ്യോഗിക ബഹുമതികൾ നൽകി. പിന്നാലെ സർക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
എ.ഡി.ജി.പി മനോജ് എബ്രഹാം, കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, എസ്.എ.പി കമന്റാന്റ് അജിത്, ഡി.ഐ.ജി പി. പ്രകാശ്, റൂറൽ എസ്.പി. പി.കെ. മധു തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. 11.15ഓടെ സംസ്‌കാരത്തിനായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |