കേരളത്തിന്റെ ഒരേയൊരു പത്രാധിപരുടെ 'കുളത്തൂർ പ്രസംഗം" അധികാര കേന്ദ്രങ്ങളിൽ ഇന്നും മാറ്റൊലി കൊള്ളുന്നുണ്ട്. അതേ രീതിയിൽ പ്രോജ്വലമാണ് കുളത്തൂർ നിവാസികൾക്കുവേണ്ടി ഡിസംബർ 18 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ. കഴക്കൂട്ടം - കാരോട് ബൈപാസിൽ കുളത്തൂർ ഗുരുനഗറിൽ അണ്ടർപാസ് വേണമെന്ന ജനകീയാവശ്യത്തെ മുഖപ്രസംഗത്തിലൂടെ അവതരിപ്പിച്ച കൗമുദിക്ക് നാട്ടുകാരുടെ നിസീമമായ നന്ദി അറിയിക്കുന്നു.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രമുൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രങ്ങളിലേക്കും എൻജിനിയറിംഗ് ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വില്ലേജ് ഓഫീസുകൾ പോലുള്ള സർക്കാർ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് ബൈപാസിന്റെ കരയിൽ താമസിക്കുന്ന ജനത അനുഭവിക്കുന്ന ബുദ്ധിമുട്ട് എഡിറ്റോറിയലിൽ വരച്ചുകാട്ടിയിട്ടുണ്ട്. അപകടകരമായി ചീറിപ്പായുന്ന വാഹനങ്ങൾ തട്ടി പൊലിഞ്ഞ എത്രയോ വിലപ്പെട്ട മനുഷ്യജീവനുകൾ.
കേരളകൗമുദിയുടെ എഡിറ്റോറിയൽ ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കുമെന്ന് ഉറപ്പാണ്. കേരളകൗമുദിക്ക് ആശംസകൾ നേരുന്നു.
എൻ.എസ്. മധുരഞ്ജൻ
കുളത്തൂർ, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |