ആലപ്പുഴ: ആര്യാട് കൈതത്തിൽ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. ഇയാളുടെ തലയ്ക്കും കാലിനുമാണ് പരിക്ക്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ടെംപർ ബിനുവാണെന്ന് പൊലീസ് അറിയിച്ചു.
വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബിനുവിന്റെ സഹോദരനെ മൂന്ന് മാസം മുൻപ് വിമൽ ആക്രമിച്ചിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങൾക്ക് പിന്നാലെ ജില്ലയിൽ സംഘർഷ സാദ്ധ്യത നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഇന്നലെയും ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |