ഡോക്ടർ എന്ന് അവകാശപ്പെട്ട് വീഡിയോ കാൾ വഴി സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാൻ പ്രേരിപ്പിക്കുകയും അവ റെക്കാഡ് ചെയ്യുകയും ചെയ്തയാൾ പിടിയിലായി. ഇറ്റലിയിലാണ് സംഭവം. യോനിയിലെ അണുബാധയെതുടർന്ന് രാജ്യത്തെ വിവിധ ലാബുകലിൽ രക്തപരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളുടെ ഫോണിലേക്ക് വിളിച്ച് അവരുടെ പരിശോധനാ വിവരങ്ങൾ പറഞ്ഞ് വിശ്വാസ്യത ആർജിച്ച ശേഷമാണ് ഇയാളുടെ തട്ടിപ്പ് തുടങ്ങുന്നത്.
തുടർന്ന് വിളിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ലൈംഗിക ജീവിതങ്ങളിലേക്ക് കടക്കും. അതിന്റെ വിശദാംശങ്ങൾ കിട്ടിക്കഴിഞ്ഞ ശേഷം മുൻ പരിശോധനകൾ പ്രകാരം യോനിയിൽ അണുബാധയുണ്ടായിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് സൂം കാളിൽ സ്വകാര്യഭാഗം കാണിക്കാനും നിർബന്ധിത്തും.
ഓൺലൈൻ സൂം കാൾ കൺസൾട്ടേഷൻ എന്ന വ്യാജേന അവരുടെ സ്വകാര്യഭാഗം, യോനീപ്രദേശം, കൂടുതൽ പരിശോധനകൾക്കു വേണ്ടി വെളിപ്പെടുത്താൻ പറയും. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിൽ അധികം സ്ത്രീകളെയാണ് ഇയാൾ ഇരയാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ തട്ടിപ്പിന് വിധേയയായ ഒരു യുവതി വീഡിയോ കോളിലൂടെ സ്വകാര്യഭാഗങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന ഞരമ്പുരോഗിയെ പറ്റി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സൂം കോളിൽ സ്വകാര്യ ഭാഗം വെളിപ്പെടുത്താൻ തുടങ്ങിയ യുവതി അവസാന നിമിഷം കോൾ കട്ട് ചെയ്ത് പിന്മാറുകയാണുണ്ടായത്. യുവതിയുടെ തുറന്നുപറച്ചിലിന് ശേഷം നിരവധിപേരാണ് സമാനമായ പരാതിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായ നാല്പതുകാരന്റെ വീട് പരിശോധിച്ച പോലീസ് നിരവധി സ്മാർട്ട് ഫോണുകളും, സിം കാർഡുകളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |