ന്യൂഡൽഹി: ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതിനാൽ പ്രതിരോധ നടപടികളും തയാറെടുപ്പുകളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. രാജ്യത്ത് ഒമിക്രോൺ കേസുകൾ 200 കടന്നതായും 77 രോഗികൾ പൂർണ്ണമായും സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ അറിയിച്ചു.
വാർ റൂമുകളുടെ രൂപീകരണം. ഒമിക്രോണിനൊപ്പം പല സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദം കൂടിയുള്ള സാഹചര്യത്തിൽ പ്രാദേശിക, ജില്ലാ തലങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. രോഗവ്യാപനം തടയാൻ രാത്രി കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ നിയന്ത്രണം എന്നിവ നടപ്പാക്കാം. സമ്പർക്കമുള്ളവരെ കണ്ടെത്താൻ ക്ലസ്റ്ററുകളിൽ പ്രത്യേക നിരീക്ഷണം വേണം. ആശുപത്രികളിൽ ആവശ്യമായ കിടക്കകൾ, ഓക്സിജൻ, ആംബുലൻസുകൾ, മരുന്ന് എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കാൻ അടിയന്തിര ഫണ്ടുകൾ ഉപയോഗിക്കണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ നിർദ്ദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |