SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.55 PM IST

വിവാഹപ്രായ ബില്ലിനെ എതിർത്ത് പ്രതിപക്ഷം

marriage-

ന്യൂഡൽഹി: രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ജനാധിപത്യ മര്യാദകൾ പാലിക്കാതെയാണ് തിടുക്കപ്പെട്ട് ബിൽ അവതരിപ്പിച്ചത്. വിശ്വാസം അനുഷ്ഠിച്ച് ജീവിക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ 25-ാം വകുപ്പിന്റെ നഗ്‌നമായ ലംഘനമാണ് ഭേദഗതി. വ്യക്തി നിയമങ്ങൾക്കു നേരെയുള്ള കടന്നുകയറ്റത്തിന് തുടക്കം കുറിക്കുന്ന ബിൽ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ബിൽ അവതരിപ്പിച്ച രീതി ജനാധിപത്യ വിരുദ്ധമാണ്. നടപടി ദുരൂഹമാണ്. നിയമഭേദഗതിയുടെ ആവശ്യകത സംബന്ധിച്ച് സർക്കാർ പഠനമോ ചർച്ചയോ നടത്തിയിട്ടില്ല. നിയമം മൂലമുണ്ടാകുന്ന പ്രാഥമിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുന്നില്ല. നിയമം അടിച്ചേല്പിച്ചല്ല സാമൂഹ്യ പരിഷ്‌കാരങ്ങളും നവോത്ഥാനവും നടപ്പാക്കേണ്ടത്. സാമൂഹ്യമായ അവബോധം ഉണ്ടായാലേ പ്രായോഗികമാകൂവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആദിർ രഞ്ജൻ ചൗധരി (കോൺഗ്രസ്), സൗഗത റോയ്(തൃണമൂൽ), ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ളിം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), അസദുദ്ദീൻ ഒാവൈസി (എ.ഐ.എം.ഐ.എം), സുപ്രീയാ സുലേ (എൻ.സി.പി), കനിമൊഴി (ഡി.എം.കെ) തുടങ്ങിയ അംഗങ്ങൾ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.