ശിവഗിരി: വർത്തമാനകേരളത്തിന്റെ അവസ്ഥയ്ക്കുളള ഒറ്റമൂലിയാണ് ശ്രീനാരായണഗുരുദേവൻ രചിച്ച അനുകമ്പാദശകമെന്ന് സ്വാമി ധർമ്മചൈതന്യ പറഞ്ഞു. 89-ാമത് തീർത്ഥാടനം പ്രമാണിച്ച് ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ ധർമ്മ പ്രബോധനം നടത്തുകയായിരുന്നു അദ്ദേഹം.
താത്വികമായ ധ്രുവീകരണം ഏറ്റവും ശക്തമായ സമയത്താണ് ശ്രീനാരായണഗുരുദേവൻ അനുകമ്പാദശകം രചിച്ചത്. തുടർന്ന് ആലുവാ അദ്വൈതാശ്രമത്തിൽ സർവ്വമത സമ്മേളനം വിളിച്ചുചേർക്കുകയും എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന മഹത്തായ തത്വം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. ഗുരുവിന്റെ മതസൗഹാർദ്ദത്തെയും മതസമന്വയത്തെയും മുൻനി0റുത്തിയുളള ദർശനത്തിന് ഏറ്റവുമധികം പ്രാധാന്യം കൈവന്ന സന്ദർഭമാണിത്. ലോകത്തിന്റെ മഹാപ്രവാചകനായി ഗുരുദേവനെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കേണ്ട ബാദ്ധ്യത ഓരോരുത്തരും ഏറ്റെടുക്കണമെന്നും സ്വാമി ധർമ്മചൈതന്യ പറഞ്ഞു. സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മവ്രതൻ എന്നിവരും സംസാരിച്ചു.
ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ ഇന്ന് രാവിലെ 10 മണിക്ക് ദൈവദശകവും ഖുർആനുമെന്ന വിഷയത്തിൽ മുസ്തഫ മൗലവി സംസാരിക്കും.
ഫോട്ടോ: തീർത്ഥാടനം പ്രമാണിച്ച് ശിവഗിരിയിൽ നടന്നു വരുന്ന ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ സ്വാമി ധർമ്മചൈതന്യ ധർമ്മ പ്രബോധനം നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |