തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വണ്ടൻമേട് വേയർ ഹൗസ് കോളനി യിൽതാമസിക്കുന്ന സുരേഷ് (26), പ്രഭാകരൻ (25) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിലിന്റെ വിധിയിൽ പറയുന്നു. 2016 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം. കുമളി ഒന്നാം മൈലിൽ നിന്ന് മൂന്ന് കിലോ ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവരുന്നതിനിടെ എക്സൈസ് പിടിയിലാവുകയായിരുന്നു. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന എസ് ഷാജിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന തോമസ് ജോസഫാണ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |