SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.39 PM IST

ലഹരിയൊഴുകുമെന്ന് റിപ്പോർട്ട്, ഡി.ജെ.പാർട്ടികൾ നിരീക്ഷണത്തിൽ

dj

കോട്ടയം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്രിസ്മസ്- ന്യൂ ഇയർ പാർട്ടികളിൽ ലഹരി മരുന്നുകൾ ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ആഘോഷ ദിനങ്ങളുമായി ബന്ധപ്പെട്ട് ലഹരി എത്തിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പൊലീസ്-എക്സൈസ് സംഘങ്ങൾ പരിശോധന കർശനമാക്കി. വാഗമൺ, കുമരകം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പുതുവർഷത്തിന് മുന്നോടിയായി വാഗമണ്ണിൽ നടന്ന ലഹരി പാർട്ടി വൻ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ശക്തിപ്പെടുത്തിയിട്ടുള്ളത്. സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി പാർട്ടികൾ നടന്നതും ഗൗരവമായി കാണാൻ കാരണമാണ്. അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും എക്സൈസും പൊലീസും പ്രത്യേക നിരീക്ഷണം നടത്തും. ഹോട്ടലുകളിലെ ബുക്കിംഗ് വിവരങ്ങൾ പരിശോധിക്കും. സംശയം തോന്നുന്ന സംഘങ്ങൾ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്താൽ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്. ഇതോടൊപ്പം അശയവിനിമയം വേഗത്തിലാക്കാൻ ഹോട്ടൽ ഉടമകളുടെയും പൊലീസിന്റെയും സംയുക്ത വാട്‌സാപ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.

പൊലീസും എക്സൈസും രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ നിന്ന് പത്ത് കിലോയിലേറെ കഞ്ചാവ് പിടികൂടിയിരുന്നു. എം.ഡി.എം എന്ന മയക്കുമരുന്നും കഴിഞ്ഞ ദിവസം പിടികൂടി. ലഹരി മരുന്ന് എറണാകുളത്ത് നിന്ന് ലഭിച്ചെന്നാണ് പ്രതികളുടെ മൊഴി

 ഡി.ജെ.പാർട്ടികളുടെ വിശദാംശങ്ങൾ അറിയിക്കണം

 ഏത് സമയവും മിന്നൽ പരിശോധന നടത്തും

 സംയുക്ത പരിശോധനയ്ക്ക് പൊലീസും എക്സൈസും

പിടിച്ചത് 10

കിലോയിലേറെ

കഞ്ചാവ്

'' ഡി.ജെ.പാർട്ടികൾ നടത്താമെങ്കിലും ലഹരി ഉപയോഗം ഒരുതരത്തിലും അനുവദിക്കില്ല. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകൾ പ്രത്യേകമായി പ്രവർത്തനം തടുങ്ങി''

- ടി.എ.അശോക് കുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.