വർക്കല: 71-ാമത് നാരായണ ഗുരുകുല കൺവെൻഷൻ ഇന്ന് ആരംഭിക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷനിലെ ആദ്യ രണ്ട് ദിവസം നാരായണ ഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ സമാപന പരിപാടികളായിരിക്കും. ഇന്ന് രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.
8.30ന് ഹോമം, ഉപനിഷദ് പാരായണം തുടർന്ന് ഗുരു മുനി നാരായയണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ എന്നിവരുടെ പ്രവചനം. 10ന് സ്വാമി സച്ചിദാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി.എച്ച്.മുസ്തഫ മൗലവി ആശംസാപ്രസംഗം നടത്തും.
ശതാഭിഷേക സ്‌മരണികയായ മുനിപ്രസാദത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് Being And Becoming ഡോക്യുമെന്ററി ഫിലിം പ്രകാശനം. 11.30ന് നടക്കുന്ന സെമിനാറിൽ ഡോ.പ്രഭാവതി പ്രസന്നകുമാർ മോഡറേറ്ററാവും. ഗുരു മുനി നാരായണപ്രസാദിന്റെ ജീവിതവും തത്വചിന്തയും അടിസ്ഥാനമാക്കിയുളള പ്രസ്ഥാന ത്രയം ഭാഷ്യം - ഗുരു മുനി നാരായണപ്രസാദ് എന്ന പ്രബന്ധം ടി.ആർ.രജികുമാറും ശാസ്ത്രബോധവും ആധുനികതയും - ഗുരു മുനി നാരായണപ്രസാദിൽ എന്ന പ്രബന്ധം ഡോ.ബി.സുഗീതയും അവതരിപ്പിക്കും.
വൈകുന്നേരം 3.30 മുതൽ ഗ്രൂപ്പ് ചർച്ച. 7ന് പ്രാർത്ഥനായോഗം. പ്രവചനം: സ്വാമി ത്യാഗീശ്വരൻ. 8.30ന് ഡോക്യുമെന്ററി ഫിലിം പ്രദർശനം, 9.30ന് ജയകല സനൽകുമാർ ആൻഡ് പാർട്ടിയുടെ സംഗീതകച്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |