തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് വിട്ടുകൊടുത്തതെന്ന് സർക്കാർ വ്യക്തമാക്കണം. എച്ച്. സലാം എം.എൽ.എയ്ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സി.പി.എമ്മുകാർ തന്നെ പറഞ്ഞിട്ടുണ്ട്. പ്രതികളെ രക്ഷിക്കാൻ സലാം ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
വാഹനപരിശോധനയും റെയിഡും പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരസ്യം കൊടുത്തത് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. രൺജിത്ത് മരിക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും എടുത്തിട്ടില്ല.
ആറ് വർഷത്തിനിടെ 16 ആർ.എസ്.എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കെ. സുധാകരനും വി.ഡി. സതീശനും പോപ്പുലർ ഫ്രണ്ടിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമീപ കാലത്തെ കൊലപാതകങ്ങളെല്ലാം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മതഭീകരവാദത്തിനെതിരെ ബി.ജെ.പി പൊതുവേദിയുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |