പി. ടി. തോമസിന്റെ വിയോഗവാർത്ത ദുഃഖവും വേദനയും ഉളവാക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് വെല്ലൂരിലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചത്. സംസാരിച്ച് പിരിയുമ്പോൾ, ചികിത്സ പൂർത്തിയാക്കി നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസമാണ് പി.ടി പ്രകടിപ്പിച്ചത്. ഇത്ര പെട്ടെന്ന് ഈ വിയോഗവാർത്തയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
പാർലമെന്റിൽ അഞ്ചു വർഷം പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹാജർ 100 ശതമാനമായിരുന്നു. സഭയിൽ ഇടപെടേണ്ട സന്ദർഭങ്ങളിൽ അവസരം പാഴാക്കാതെ ശക്തമായി ഇടപെട്ടും നല്ല ഗൃഹപാഠം ചെയ്തുമാണ് അദ്ദേഹം പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |