കണ്ണൂർ: ലോകടൂറിസം ഭൂപടത്തിൽ ഇടം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും സമാനരംഗത്ത് കണ്ണൂർ ഉൾപ്പെടുന്ന വടക്കൻകേരളം അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമേകുവാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായി അന്തർദേശീയ മെഡിക്കൽ ടൂറിസം പ്രമോഷനിലൂടെ ശ്രദ്ധേയനായ ഡേവിഡ് ബൗച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്‌മെന്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്, കിയാൽ, കാനന്നൂർ റോട്ടറി എന്നിവരുമായി സഹകരിച്ച് ആസ്റ്റർ മിംസിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരളത്തിന്റെ പ്രകൃതി ഭംഗിയുടേയും, സാംസ്‌കാരിക പൈതൃകത്തിന്റെയും സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവിടത്തെ ചികിത്സാമേഖലയുടെ ഉന്നതനിലവാരവും കുറഞ്ഞ ചിലവും ലോകശ്രദ്ധയിൽ എത്തേണ്ടതുണ്ട്. ഇത് കണ്ണൂർ ഉൾപ്പെടുന്ന ഉത്തരകേരളത്തിന്റെ പൊതുടൂറിസം മേഖലയ്ക്കും ഹെൽത്ത് ടൂറിസത്തിനും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കൽ ജേർണലുകൾ, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ, ഹെൽത്ത് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ മുതലായവരെ മലബാറിലേക്ക് നേരിട്ട് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ആസ്റ്റർ മിംസ് കണ്ണൂർ സി.എം.എസ് ഡോക്ടർ കെ.എം.സൂരജ് , കേരള ടൂറിസം ഡയറക്ടർ പ്രശാന്ത് വാസുദേവ്, കേനന്നൂർ റോട്ടറി ക്ലബ് സെക്രട്ടറി ഡോക്ടർ ജോസഫ് ബെനെവൻ, ആസ്റ്റർമിംസ് കണ്ണൂർ പബ്ലിക്റിലേഷൻ ഹെഡ് സി.പി.നസീർ അഹമ്മദ് , ആസ്റ്റർമിംസ് കണ്ണൂർ എ.ജി.എം ഓപ്പറേഷൻസ് വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |