വാഷിംഗ്ടൺ: ഇന്തോ -പസഫിക് മേഖലയിൽ ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനായി അമേരിക്കയുടെ മിസൈൽ വിന്യാസം. പെസഫിക്കിൽ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് നാവിക സേനയാണ് മിസൈലുകൾ ചൈനയ്ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ചൈനയുമായി യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത രാജ്യമെന്ന നിലയിൽ ഈ നീക്കം യുദ്ധപ്രഖ്യാപനമാണെന്നും ബീജിംഗ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
ഇന്തോ -പസഫിക് മേഖലയിൽ ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തെ തുടർന്നാണ് അമേരിക്ക നാവിക വിന്യസിച്ചത്. പസഫിക്കിലെ യു.എസ് സൈനിക സാന്നിദ്ധ്യം ചൈനയുടെ ഏകാധിപത്യത്തിന് ഭീഷണിയാകാൻ തുടങ്ങി. തായ്വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണ ഭീഷണി ഉയർത്തുന്നതിനെതിരെ യു.എസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പല തവണ വ്യോമാതിർത്തി ലംഘിച്ചും സമുദ്രത്തിൽ കപ്പലുകളെ പ്രതിരോധിക്കാൻ മൈനുകൾ വിതറിയും ചൈന നടക്കുന്ന നീക്കങ്ങൾക്ക് മറുപടിയായിട്ടാണ് അമേരിക്ക മിസൈൽ വിന്യാസം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |