കൊല്ലം: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യപൊതുവിതരണം, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി കടപ്പാക്കട, പള്ളിമുക്ക്, ചിന്നക്കട മേഖലകളിലെ കടകളിൽ പരിശോധന നടത്തി. പഴംപച്ചക്കറി, പലവ്യഞ്ജനം, ബേക്കറികൾ തുടങ്ങി 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് പരിഹരിക്കുന്നതിനുള്ള കർശന നിർദ്ദേശവും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ പരിശോധനാ വേളയിൽ തന്നെ അത് പ്രദർശിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് പരിശോധനകൾ തുടർന്നും നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനദേവി അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീത്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ എം.എസ്. സന്തോഷ്, താലൂക്ക് സപ്ലൈ ഓഫീസർ ബി. വിൽഫ്രഡ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ കെ.ജി. സുരേഷ് കുമാർ, ജി. ഗോപകുമാർ, സജു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |