ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കഴിഞ്ഞ 16ന് എത്തിയ കൊല്ലം അയത്തിൽ സ്വദേശിയായ 40കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോൺ വാർഡിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളൊഴികെ മറ്റാരുമായും സമ്പർക്കമില്ലാത്തതാണ് ആശ്വാസം പകരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇദ്ദേഹം ഇറങ്ങിയത്. അവിടെ നിന്നു ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 20ന് ചെറിയ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി കൊവിഡ് പരിശോധന നടത്തി. 21ന് ഫലം വന്നപ്പോൾ പോസിറ്റീവായിരുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശത്തെ തുടർന്ന് തൊട്ടടുത്ത ദിവസം ഒമിക്രോൺ പരിശോധനയ്ക്കായി സാമ്പിൾ നൽകി. 24ന് രാത്രി ഒമിക്രോൺ സ്ഥിരീകരിച്ചു. ഉടൻ തന്നെ പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരുണ്ട്. ഇവരുടെ സാമ്പിൾ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ആശുപത്രിയിൽ പോയിരുന്നെങ്കിലും നേരിട്ട് ആരുമായും സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |