SignIn
Kerala Kaumudi Online
Friday, 19 April 2024 12.22 PM IST

സിദ്ധയെ ഒതുക്കാൻ അവഗണിക്കൽ തന്ത്രം

t

കൊല്ലം: പാരമ്പര്യ ചികിത്സാരീതികളായ ആയുർവേദത്തിനും സിദ്ധയ്ക്കും അർഹമായ പരിഗണന ലഭിക്കാത്തതിനാൽ ഇവയുടെ വ്യാപനം ബന്ധിക്കപ്പെട്ട അവസ്ഥയാണ്. ജില്ലയിലെ ഏക സിദ്ധ ആശുപത്രിയായ തേവലക്കര പാലയ്ക്കലിൽ ചികിത്സ തേടിയെത്തുന്നവർ നിരവധിയുണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകാത്തതിനു പിന്നിൽ സിദ്ധയോടുള്ള അവഗണനയാണെന്നാണ് ആരോപണം.

1970ൽ സ്ഥാപിതമായ തേവലക്കരയിലെ സർക്കാർ സിദ്ധ ആശുപത്രിയെപ്പറ്റി ജില്ലയിലെ ഭൂരിഭാഗം പേർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ചികിത്സയെ കുറിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഒന്നുമില്ലെങ്കിലും കേട്ടറിഞ്ഞ് 3500 ലധികം പേരാണ് സിദ്ധയിൽ കൊവിഡാനന്തര ചികിത്സ തേടിയത്. അതേസമയം ആയുർവേദത്തിലാകട്ടെ 12,000 ത്തോളം പേർ ഇത്തരത്തിൽ ചികിത്സതേടി.

# കൊവിഡിലും കടുംവെട്ട്

കൊവിഡ് പോലെയുള്ള വൈറസ് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സിദ്ധ, ആയുർവേദ ഔഷധങ്ങൾക്ക് സാധിക്കുമെന്ന് ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടും വേണ്ടത്ര പ്രചാരം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേൽക്കോയ്മയാണ് ഇതിനു പിന്നിലെന്ന് സിദ്ധ ചികിത്സകർ ആരോപിക്കുന്നു. കൊവിഡ് പ്രതിരോധത്തിന് സിദ്ധയിലെ കഫസുര, നിലവേമ്പ് കുടിനീരുകൾ, ആയുർവേദത്തിലെ അപരാചിത ധൂമചൂർണം, ഗുളുഛ്യാദി കഷായ സൂക്ഷ്‌മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നീ മരുന്നുകൾക്കും ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു. പനിക്ക് അത്യുത്തമമായ മരുന്ന് എന്ന രീതിയിൽ തമിഴ്‌നാട് സർക്കാർ നിലവേമ്പ് കുടിനീരിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇവയ്ക്കൊന്നും മതിയായ പ്രചാരണമോ പരിഗണനയോ കൊവിഡ് ചികിത്സയിൽ ലഭ്യമായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ അൽപ്പമെങ്കിലും പരിഗണന ആയുർവേദത്തിന് ലഭിച്ചെങ്കിലും സിദ്ധയുടെ പേര് എവിടെയും സൂചിപ്പിക്കുക പോലുമുണ്ടായില്ല.

# ഔഷധിയിലും സിദ്ധ

ആയുർവേദ ഔഷധ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധി 2018 മുതൽ സിദ്ധ ഓഷധ നിർമ്മാണത്തിലേക്ക് കടന്നിരുന്നു. നിലവേമ്പ് കുടിനീർ, ആടത്തോടെ കുടിനീർ, അമുക്കുര ചൂർണം, ഏലാദി ചൂർണം, പഞ്ചദീപാഗ്നി ചൂർണം തുടങ്ങി ഇരുപതോളം സിദ്ധ ഔഷധങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

# ജനങ്ങളിലേക്ക് എത്തിക്കണം

 ആയുർവേദ, സിദ്ധ ചികിത്സയുടെ പ്രചാരണത്തിന് നടപടി ആവശ്യം

 ജില്ലയിലെ ഏക സർക്കാർ സിദ്ധ ഡിസ്‌പെൻസറി, ആശുപത്രിയായി വികസിപ്പിക്കണം

 ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വിനിയോഗിക്കണം

 ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് സിദ്ധ ആശുപത്രിയുടെ സേവനം ലഭ്യമാക്കണം

# കൊവിഡാനന്തര ചികിത്സ തേടിയവർ

 ആയുർവേദം: 10,000 (ഭേഷജം പദ്ധതി)
 പ്രതിരോധചികിത്സ നേടിയവർ: 12,500

 സിദ്ധ: 3500

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.